പാനൂർ: കണ്ണംവെള്ളി 'പ്രകൃതി'യിലെ മുകുന്ദെൻറ (84) ഭൗതികശരീരം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനത്തിനായി കൈമാറി. 2007ൽ എഴുതിവെച്ച വിൽപത്രത്തിലാണ് തെൻറ ശരീരം മരണശേഷം വൈദ്യപഠനത്തിന് നൽകണമെന്ന് പറഞ്ഞിട്ടുള്ളത്. കണ്ണുകൾ ഉൾപ്പെടെയുള്ള സാധ്യമായ എല്ലാ അവയവങ്ങളും ദാനംചെയ്യണമെന്നും വിൽപത്രത്തിൽ പറയുന്നു. എന്നാൽ, സാങ്കേതികകാരണങ്ങളാൽ അവയവദാനം നടന്നില്ല. കർണാടകയിൽ കർഷകനായിരുന്ന മുകുന്ദൻ ഒരു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതൃനിരയിലുണ്ടായിരുന്നു. യുവസാഹിത്യകാരൻ ടി.കെ. അനിൽകുമാറിെൻറ പിതാവാണ്. വൻജനാവലിയുടെ സാന്നിധ്യത്തിലാണ് ഭൗതികശരീരം പരിയാരം മെഡിക്കൽ കോളജിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.