കണ്ണൂർ: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ തെളിവുകള്‍ അനുസരിച്ച് കേസ് പുനരന്വേഷിക്കാന്‍ സി.ബി.ഐ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. പടുവിലായി മോഹനന് വധക്കേസ് അന്വേഷണത്തിനിടെ ആര്.എസ്.എസുകാരനായ സുബീഷ് നല്കിയ കുറ്റസമ്മതമൊഴി മാധ്യമങ്ങളിലെല്ലാം വന്നതാണ്. ഫസലിെൻറ സഹോദരന് അബ്ദുൽ സത്താര്‍ കോടതിയിലും സുബീഷിെൻറ കുറ്റസമ്മതമൊഴി ഹാജരാക്കിയിട്ടുണ്ട്. കുറ്റകൃത്യം നടത്തിയ പ്രതികളുടെ പേരും സംഭവത്തിെൻറ വിശദാംശങ്ങളുമെല്ലാം ഈ മൊഴിയിലുണ്ട്. സുബീഷ് സുഹൃത്തുമായി നടത്തിയ സംഭാഷണത്തിെൻറ ശബ്ദരേഖയും അബ്ദുൽ സത്താര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മോഹനന് വധക്കേസിലെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിനും ഒരു വര്‍ഷം മുമ്പ് നടത്തിയ ഈ സംഭാഷണത്തിലും ഫസല്‍ വധം നടത്തിയത് ആര്.എസ്.എസ് ആണെന്ന് സുബീഷ് വെളിപ്പെടുത്തുന്നുണ്ട്. ഈ കേസ് സി.ബി.ഐ പുനരന്വേഷിക്കാതിരിക്കുന്നത് കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. യഥാര്‍ഥ വസ്തുത വെളിപ്പെട്ടാല്‍ ഐ.പി.സി 195-ാം വകുപ്പ് അനുസരിച്ച് തങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന് സി.ബി.െഎ ഭയക്കുന്നു. പുനരന്വേഷണത്തിനൊപ്പം പ്രതിപ്പട്ടികയിൽ ഇപ്പോൾ നല്‍കിയിട്ടുള്ള പ്രതികളെ കുറ്റവിമുക്തരാക്കണം. കേസ് സംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഇരട്ടത്താപ്പ് തുടരുകയാണെന്നും സി.പി.എമ്മിനുമേൽ കുറ്റം ചാർത്താൻ ശ്രമിക്കുകയാണെന്നും സെക്രേട്ടറിയറ്റ് കുറ്റെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.