പാപമോചനത്തിനായുള്ള തേട്ടങ്ങളിൽ മുഴുകി

കണ്ണൂർ: പാപമോചനത്തിന് വഴിതുറക്കുന്ന രണ്ടാമത്തെ പത്തിലേക്ക് റമദാൻ കടന്നതോടെ വിശ്വാസികൾ കൂടുതൽ ജാഗരൂകരാവുകയാണ്. റമദാെൻറ രണ്ടാം പകുതി പിന്നിടാൻ ഇനി ദിനരാത്രങ്ങൾ മാത്രം. പാപമോചനത്തിനായുള്ള തേട്ടങ്ങൾ വർധിപ്പിച്ചും നമസ്കാരം വർധിപ്പിച്ചും ഖുർആൻ പാരായണത്തിൽ മുഴുകിയും വിശ്വാസികൾ റമദാെൻറ ഇരവുപകലുകളെ പുണരുകയാണ്. ചെയ്തുപോയ തെറ്റുകുറ്റങ്ങളിൽനിന്നുള്ള വിടുതലിനായി പ്രാർഥനകൾ വർധിപ്പിക്കുകയും അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും അവെൻറ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി പുതുജീവിതം നയിക്കുമെന്ന് പ്രതിജ്ഞ ഉൗട്ടിയുറപ്പിക്കാനുമുള്ള വെമ്പലിലാണ് വിശ്വാസിയുടെ ഹൃത്തടം. അവിശ്വാസത്തിനും അധര്‍മത്തിനുമെതിരെ വിശ്വാസത്തിെൻറയും ധര്‍മത്തിെൻറയും പതാക ഉയര്‍ന്ന ബദർയുദ്ധത്തിെൻറ ത്യാഗോജ്ജ്വലത പകർന്നതും ഇൗ പത്തിലാണ്. റമദാന്‍ 17നാണ് ബദര്‍യുദ്ധം നടന്നത്. വ്രതമനുഷ്ഠിച്ച് ശരീരത്തിെൻറ തളർച്ചയോ പതർച്ചയോ വകവെക്കാതെ വിശ്വാസത്തിെൻറ കരുത്തിൽ ശത്രുക്കളെ തുരത്തി നേടിയ വിജയം ഇസ്ലാമികചരിത്രത്തിലെ തിളക്കമാർന്ന പാഠമാണ്. ബദറിൽ പൊരുതിവീണവരുടെ സ്മരണ റമദാനിലെ രണ്ടാം പത്തിൽ വിശ്വാസികൾക്ക് ചൈതന്യം പകരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.