കാസർകോട്: പ്രായപൂര്‍ത്തിയായ 34,813 പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തില്ല. പുതിയ സെൻസസ് പ്രകാരം പ്രായപൂർത്തി വോട്ടവകാശത്തിന് അർഹതയുള്ള 50,181 പേരിലാണ് ഇത്രയുംപേർ സമ്മതിദാനാവകാശത്തിനോട് മുഖംതിരിച്ചതെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അംബുജാക്ഷൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇവരിൽ 16,096 പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 01.01.2017ന് 18 വയസ്സ് തികഞ്ഞ മുഴുവന്‍ ആള്‍ക്കാരെയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. 18 മുതല്‍ 21 വയസ്സു വരെ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ സഹായത്തോടെ ഓരോ പോളിങ് സ്‌റ്റേഷനുകളിലും വിവര ശേഖരണം നടത്തുകയും ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ ചെയ്തുവരുകയുമാണ്. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും കോളജ്, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. സ്‌പെഷല്‍ ഡ്രൈവിെൻറ ഭാഗമായുള്ള പ്രത്യേക പ്രചാരണ ദിവസങ്ങളായ ജൂലൈ എട്ടു മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് പോളിങ് സ്‌റ്റേഷനുകളില്‍വെച്ച് ബൂത്ത് ലെവല്‍ ഒാഫിസര്‍മാരുടെ കൈവശമുള്ള വോട്ടര്‍ പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പുവരുത്താം. ജൂലൈ ഒന്നു മുതല്‍ 31വരെ ലഭിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ ആഗസ്റ്റ് 31നകം തീര്‍പ്പുകല്‍പ്പിക്കും. മരിച്ചുപോയവരുടെയോ പോളിങ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കാത്തവരുടെയോ വിവരങ്ങള്‍ ശേഖരിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുറ്റമറ്റ വോട്ടര്‍ പട്ടിക തയാറാക്കാന്‍ എ.ഡി.എം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജില്ലയില്‍ 9,77,079 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4,76,504 പേര്‍ പുരുഷ വോട്ടര്‍മാരും 5,05,205 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായാണ് ഇപ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ഡി. ഹരികുമാര്‍, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥ എച്ച്. ശ്രീജ, ഉദ്യോഗസ്ഥരായ പി. സുരേഷ്, ടി.കെ. വിനോദ്, പി. അജിത്കുമാര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.