ഇറാഖിൽ കാണാതായവരെ മരിച്ചതായി കണക്കാക്കാനാവില്ല –സുഷമ

ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിക്കാൻ മതിയായ തെളിവില്ലാതെ സർക്കാറിന് കഴിയില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തെളിവില്ലാതെ മരിച്ചതായി പ്രഖ്യാപിക്കുന്നത് പാപമാണ്. അത് താൻ ചെയ്യില്ല. കാണാതായ ഇന്ത്യക്കാർ ജീവിച്ചിരിക്കുന്നതായി വിശദീകരിച്ച് സർക്കാർ പാർലമെൻറിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആക്ഷേപത്തോട് ലോക്സഭയിൽ പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്. ഇറാഖ്സേനയും െഎ.എസ്.െഎ.എസുമായി പോരാട്ടം നടന്നതിനിടയിലാണ് 39 ഇന്ത്യക്കാരെ കാണാതായത്. 2014ൽ മൊസൂളിൽ െഎ.എസ്.െഎ.എസ് ബന്ദിയാക്കിയ ഇവരിൽ ഭൂരിഭാഗവും പഞ്ചാബുകാരാണ്. അവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരേണ്ടത് സർക്കാറിെൻറ ചുമതലയാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. മരിച്ചതായി കണക്കാക്കാൻ പറ്റില്ല. മൃതദേഹങ്ങൾ കിട്ടിയിട്ടില്ല. ചോരപ്പാടുകളില്ല. മരണപ്പെട്ടവരുടെ ഒൗദ്യോഗികപട്ടികയിൽ പേരില്ല. െഎ.എസ്.െഎ.എസിെൻറ വിഡിയോ ചിത്രങ്ങളുമില്ല. മരിച്ചതായി പറയുന്നവർക്ക് പറയാം. പക്ഷേ, അതിലൊരാൾ തിരിച്ചുവന്നാൽ അതിെൻറ ഉത്തരവാദിത്തവും അങ്ങനെ പറയുന്നവർക്കായിരിക്കും; സർക്കാറിനല്ല –സുഷമ സ്വരാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.