ജനന സർട്ടിഫിക്കറ്റിന് പകരം നൽകിയത് മരണ സർട്ടിഫിക്കറ്റ്

കാസർകോട്: മാതാപിതാക്കൾക്ക് കുഞ്ഞിെൻറ ജനന സർട്ടിഫിക്കറ്റിന് പകരം പഞ്ചായത്ത് നൽകിയത് മരണ സർട്ടിഫിക്കറ്റ്. ബെള്ളൂർ പഞ്ചായത്തിൽനിന്നാണ് ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൽ മരണ സർട്ടിഫിക്കറ്റ് നൽകിയത്. 15 വർഷം മുമ്പ് ബെള്ളൂർ പഞ്ചായത്ത് സെക്രട്ടറി നൽകിയ സർട്ടിഫിക്കറ്റ് ഇപ്പോൾ പത്താം ക്ലാസിലെ ആവശ്യത്തിന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടപ്പോൾ വിദ്യാർഥിയാണ് സ്കൂളിലെത്തിച്ചത്. സ്വന്തം 'മരണ സർട്ടിഫിക്കറ്റാണ്' നൽകുന്നതെന്ന് കുട്ടിയും അറിഞ്ഞിരുന്നില്ല. 2002 സെപ്റ്റംബർ 17നാണ് ജനനം. ജനന സർട്ടിഫിക്കറ്റ് ഡിജിറ്റലൈസ് ചെയ്തതിനാൽ 'മരണ സർട്ടിഫിക്കറ്റി'ൽനിന്നുള്ള കടമ്പ കടക്കാൻ വലിയ പണി വേണ്ടിവന്നില്ല. തെറ്റ് രേഖാമൂലം നൽകിയ സർട്ടിഫിക്കറ്റിൽ മാത്രമാണ്. വെബ്സൈറ്റിൽ വിദ്യാർഥിനിയുടെ ജനനവിവരം തന്നെയാണുണ്ടായിരുന്നത്. അത് പിന്നീട് സ്കൂളിൽ ഹാജരാക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.