കാസർകോട്: ജില്ലയിൽ സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ 200 ഒാണച്ചന്തകൾ തുടങ്ങും. ജില്ലതല ഉദ്ഘാടനം 25ന് ഉച്ച രണ്ടിന് കോട്ടച്ചേരി സഹകരണ ബാങ്ക് ഹാളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. താലൂക്ക് തല ഉദ്ഘാടനം 26ന് നടക്കും. ഹോസ്ദുർഗ് താലൂക്ക് തല ഉദ്ഘാടനം രാവിലെ 10ന് കാലിക്കടവിൽ എം. രാജഗോപാലൻ എം.എൽ.എയും വെള്ളരിക്കുണ്ട് താലൂക്ക് തല ഉദ്ഘാടനം കുന്നംകൈയിൽ രാവിലെ 10ന് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻറ് പ്രസീത രാജനും നിർവഹിക്കും. മഞ്ചേശ്വരം താലൂക്ക് തല ഉദ്ഘാടനം വൈകീട്ട് മൂന്നിന് ഹൊസങ്കടിയിൽ പി.ബി. അബ്്ദുൽ റസാഖ് എം.എൽ.എയും കാസർകോട് താലൂക്ക് തല ഉദ്ഘാടനം 25ന് വൈകീട്ട് മൂന്നിന് മുള്ളേരിയയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും നിർവഹിക്കും. 20 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും. സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ (വില ബ്രാക്കറ്റിൽ) അരി ജയ (25), അരി കുറുവ (25), കുത്തരി (24), പച്ചരി (23), പഞ്ചസാര (22), വെളിെച്ചണ്ണ (90), ചെറുപയർ (55), കടല (43), ഉഴുന്ന് (63), വൻപയർ (45), തുവരപ്പരിപ്പ് (58), മുളക് (55), മല്ലി (67.50). കാർഡ് ഒന്നിന് അഞ്ചു കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു ലിറ്റർ വെളിെച്ചണ്ണയും മറ്റു സാധനങ്ങൾ അര കിലോ വീതവുമാണ് സബ്സിഡി നിരക്കിൽ നൽകുക. ഒരു ചന്തക്ക് 750 കുടുംബത്തിന് നൽകേണ്ട സാധനങ്ങളാണ് നൽകുന്നത്. വെല്ലം, സേമിയ, നെയ്യ് തുടങ്ങിയ മറ്റെല്ലാ സാധനങ്ങളും വിപണിവിലയെക്കാൾ കുറഞ്ഞനിരക്കിൽ ചന്തകളിൽ ലഭിക്കും. വിപണിയിൽ 180 രൂപ വിലയുള്ള പിരിയൻ മുളക് 79 രൂപക്കാണ് ചന്തവഴി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.