കരിവെള്ളൂർ സഹകരണ സൊസൈറ്റിയിലെ തട്ടിപ്പ്: പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഹരജി

പയ്യന്നൂർ: കരിവെള്ളൂരിലെ സോഷ്യൽ വർക്കേഴ്സ് വെൽഫെയർ സഹകരണ സൊസൈറ്റിയിൽ നടന്ന മൂന്നു കോടി രൂപയുടെ മുക്കുപണ്ട പണയതട്ടിപ്പ് കേസിലെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഹരജി നൽകി. കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. സൊസൈറ്റി സെക്രട്ടറി കരിവെള്ളൂർ തെരുവിലെ കെ.വി. പ്രദീപെൻറ നേതൃത്വത്തിലാണ് മുക്കുപണ്ട പണയതട്ടിപ്പ് നടന്നതെന്നാണ് പരാതി. ബുധനാഴ്ച ഉച്ചക്ക് കോടതിയിൽ കീഴടങ്ങിയ പ്രദീപനെ ഈ മാസം 30വരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന റാക്കറ്റുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കരിവെള്ളൂരിലെ ചിലരും പിന്നിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ മൂന്നു കോടിയിലേറെ രൂപയുടെ മുക്കുപണ്ട പണയതട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.