jeddah2കേരള ഹാജിമാർക്കുള്ള എല്ലാ സൗകര്യങ്ങളും മക്കയിൽ സജ്ജം ജിദ്ദ: കേരള ഹാജിമാർക്കുള്ള എല്ലാ സൗകര്യങ്ങളും മക്കയിൽ സജ്ജം. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വരുന്ന തീർഥാടകർ ജിദ്ദ വിമാനത്താവളം വഴി ഞായറാഴ്ച മുതലാണ് മക്കയിലെത്തുക. ജിദ്ദയിലിറങ്ങുന്ന ആദ്യ സംഘം ഉച്ചക്ക് മൂന്ന് മണിയോടെ മക്കയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹറമിൽനിന്ന് 10 കിലോമീറ്റർ അകലെ അസീസിയയിലെ ബിൻഹുമൈദിൽ ബ്രാഞ്ച് നമ്പർ അഞ്ചിൽ 267, 270, 286, 329 എന്നീ കെട്ടിടങ്ങളിലാണ് ആദ്യ സംഘത്തിലെത്തുന്ന ഹാജിമാർക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്ന് 24 മണിക്കൂറും ബസ് മാർഗം ഹറമിൽ എത്തിക്കാൻ സൗകര്യം ഉണ്ടായിരിക്കും. അഞ്ചുപേർക്ക് താമസിക്കാൻ സൗകര്യമുള്ള ബാത് അറ്റാച്ഡ് റൂമുകളാണ് സംവിധാനിച്ചിട്ടുള്ളത്. റൂമിൽ ഭക്ഷണം പാകംചെയ്യാൻ ഗ്യാസ് അടുപ്പും ഒരുക്കിയിട്ടുണ്ട്. സംസം വെള്ളം 'മുതവ്വിഫുമാർ' എല്ലാ ദിവസവും റൂമുകളിൽ എത്തിക്കും. 200 ഹാജിമാർക്ക് ഒരു വളൻറിയർ എന്ന തോതിൽ ഹജ്ജ് മിഷൻ വളൻറിയർമാരുണ്ടാവും. ഓരോ ബ്രാഞ്ചിലും ഹാജിമാരുടെ ചികത്സക്ക് പ്രേത്യക ഡിസ്പെൻസറികൾ ഒരുക്കിയിട്ടുണ്ട്. മുസല്ലയടങ്ങിയ ഭക്ഷണ കിറ്റ് നൽകിയാണ് മലയാളി സന്നദ്ധ സംഘടനകൾ ഹാജിമാരെ സ്വീകരിക്കുക. യാത്രാക്ഷീണവുമായി വരുന്ന തീർഥാടകർക്ക് സംഘടനകൾ കഞ്ഞിയൊരുക്കുന്നുണ്ട്. ത്വവാഫ്, സഅ്യ് കർമങ്ങൾക്ക് ഹാജിമാരെ സഹായിക്കാനും മരുന്ന് വിതരണത്തിനും സംഘടനകൾ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പി. ഷംസുദ്ദീൻ photos kerala hajees buildings
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.