ആറളം ഫാം പുനരധിവാസമേഖലയില്‍ കക്കൂസ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന്

കേളകം: ആറളം ഫാം പുനരധിവാസമേഖലയില്‍ സമ്പൂര്‍ണ ശുചിത്വപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കക്കൂസ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. പുനരധിവാസമേഖലയുടെ വിവിധ ബ്ളോക്കുകളിലായി 20,000 രൂപ വീതം ചെലവിട്ട് അഞ്ഞൂറിലധികം കക്കൂസുകളാണ് നിര്‍മിച്ചുനല്‍കുന്നത്. ഇതില്‍ ഗുണഭോക്താക്കള്‍ക്കായി നിര്‍മാണം നടത്താന്‍ നിയോഗിക്കപ്പെട്ട കരാറുകാര്‍ക്കെതിരെയാണ് പരാതി. ഫാമില്‍ പുതുതായി നിര്‍മിച്ച വീടുകള്‍ക്ക് കക്കൂസുകള്‍ നിര്‍മിച്ചിട്ടുണ്ട്. മുമ്പ് സംസ്ഥാന നിര്‍മിതികേന്ദ്രം നിര്‍മിച്ചുനല്‍കിയ വീടുകള്‍ക്കാണ് കേന്ദ്രസര്‍ക്കാറിന്‍െറ സമ്പൂര്‍ണ ശുചിത്വപദ്ധതി പ്രകാരം കക്കൂസുകള്‍ സമയബന്ധിതമായി നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. പുനരധിവാസമേഖലയിലെ ബ്ളോക് ഒമ്പതില്‍ നടത്തിയ കക്കൂസ് നിര്‍മാണത്തില്‍ വ്യാപകമായി ക്രമക്കേടുള്ളതിനാല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ ആദിവാസിസംഘടനകള്‍ രംഗത്തത്തെി. പദ്ധതിനടത്തിപ്പ് വിലയിരുത്തുന്നതിനായി മുന്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഫാമിലത്തെുകയും പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിന് നടത്തുന്ന പദ്ധതി പ്രഖ്യാപനത്തിനുമുമ്പായി ഈമാസം 20ന് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, തിരക്കിട്ട് നടത്തുന്ന കക്കൂസ് നിര്‍മാണം വേണ്ടത്ര ഗുണമേന്മയില്ളെന്നും കരാറുകാര്‍ക്ക് കൊള്ളലാഭത്തിനുള്ള തിരക്കിട്ട പ്രവൃത്തിയാണ് നടക്കുന്നതെന്നും സമഗ്രാന്വേഷണം വേണമെന്നുമാണ് ആദിവാസിസംഘടനകളുടെയും ഗുണഭോക്താക്കളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.