കൂത്തുപറമ്പ്: തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കൂത്തുപറമ്പ് മേഖലയില്‍ വ്യാപക അക്രമം. സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം വി. രാജീവന്‍െറ പാലാപറമ്പിലെ വീടിന് നേരെയും കൈതേരിയില്‍ സി.പി.എം ഓഫിസിന് നേരെയുമാണ് ശനിയാഴ്ച രാത്രി ബോംബേറുണ്ടായത്. കൈതേരി എടത്തിലെ യു.കെ. കുഞ്ഞിരാമന്‍ സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം നടന്നത്. കെട്ടിടത്തിന്‍െറ ജനല്‍ചില്ലുകള്‍ തകര്‍ന്നു. രാജീവന്‍െറ വീടിന്‍െറ മുറ്റത്താണ് ബോംബ് സ്ഫോടനമുണ്ടായത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി. കൂത്തുപറമ്പിന്‍െറ വിവിധ മേഖലകളില്‍ പൊലീസ് പട്രോളിങ് ഊര്‍ജ്ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.