മലയോര ഹൈവേ: പുതിയ ഉത്തരവിറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല

ശ്രീകണ്ഠപുരം: മലയോര ഹൈവേ വിവാദങ്ങള്‍ അവസാനിച്ചെങ്കിലും സര്‍ക്കാര്‍ വാക്കാല്‍നല്‍കിയ ഉറപ്പല്ലാതെ പുതിയ ഉത്തരവിറക്കില്ല. കഴിഞ്ഞമാസം മൂന്നിനാണ് മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സാമ്പത്തികപ്രതിസന്ധി കാരണമാണ് മലയോര ഹൈവേയും മലപ്പുറം ജില്ലയിലെ രണ്ടു പദ്ധതികളും നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കണ്ണൂര്‍ ജില്ലയിലെ 109 കി.മീ റോഡാണ് മലയോര ഹൈവേയില്‍ പ്രവൃത്തി നടത്തേണ്ടത്. ഇതില്‍ ചെറുപുഴ മുതല്‍ വള്ളിത്തോടുവരെയുള്ള 54.2 കി.മീ പ്രവൃത്തിയാണ് ആരംഭിച്ചിരുന്നത്. യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി സമരം തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും പണി തുടരുമെന്ന് പുതിയ ഉത്തരവിറക്കണമെന്നും കെ.സി. ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി വാക്കാല്‍ ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കില്ളെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.