പാപ്പിനിശ്ശേരിയിലെ സി.പി.എം പരിശീലന ക്യാമ്പ് അന്വേഷിക്കണം –ബി.ജെ.പി

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നടന്ന സി.പി.എം പരിശീലന ക്യാമ്പിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ് ആവശ്യപ്പെട്ടു. ക്യാമ്പില്‍ വിവിധ തരം ആയുധ പരിശീലനത്തിനാണ് സമയം ചെലവഴിച്ചത്. ആദ്യം ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനവും അതിനുശേഷം ഓരോ ലോക്കല്‍ കമ്മിറ്റി പരിധിയില്‍നിന്ന് നൂറുപേര്‍ക്ക് പരിശീലനം നല്‍കുമെന്നാണ് സി.പി.എം പറയുന്നത്. പാപ്പിനിശ്ശേരിയില്‍ നടന്ന ക്യാമ്പില്‍ പാര്‍ട്ടി സഖാക്കളെപോലും പ്രവേശിപ്പിച്ചില്ല. അക്രമം നടത്തുന്ന ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്ക് മാത്രമാണ് പരിശീലനം നല്‍കിയത്. പ്രതിരോധ സേന എന്ന ഡിഫന്‍സ് കേഡറുകളാണ് ജില്ലയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ ഓരോ ലോക്കല്‍ തലത്തിലും ഡിഫന്‍സ് കേഡര്‍മാരെ നിയോഗിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സി.പി.എം ശ്രമമെന്നും സത്യപ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.