തലശ്ശേരി: ഭാര്യയെ കേബിള്‍ വയര്‍കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം അഞ്ച് കഷണങ്ങളാക്കി വെട്ടിനുറുക്കി തുണിയില്‍കെട്ടി വീട്ടിനകത്ത് സൂക്ഷിച്ച കേസില്‍ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. ചെറുപുഴ പ്രാപ്പൊയിലിലെ സിന്ധുവിനെ (30) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയും സിന്ധുവിന്‍െറ ഭര്‍ത്താവുമായ അജയകുമാര്‍ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ കുറ്റം നിഷേധിച്ചത്. കേസിന്‍െറ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നു. വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതി ചോദ്യംചെയ്തപ്പോഴാണ് കുറ്റം നിഷേധിച്ചത്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ അബ്ദുല്‍ റഹീം ഉള്‍പ്പെടെ 17 സാക്ഷികളെ വിസ്തരിക്കുകയും 26 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയുംചെയ്തിരുന്നു. 2010 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. പൊന്‍കുന്നം സ്വദേശികളാണ് ഇരുവരും. ഭര്‍ത്താവും മക്കളുമുള്ള സിന്ധു അജയകുമാറുമായി പ്രണയത്തിലാകുകയും പൊന്‍കുന്നത്തുനിന്നും ഒളിച്ചോടി പ്രാപ്പൊയിലില്‍ വന്ന് താമസിച്ചുവരുകയുമായിരുന്നു. ഭര്‍ത്താവില്‍ സംശയം പ്രകടിപ്പിച്ചിരുന്ന സിന്ധുവിനെ അജയകുമാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.