ശ്രീകണ്ഠപുരം: പയ്യാവൂര്‍ ചാമക്കാലില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് അറസ്റ്റില്‍. ചാമക്കാലിലെ പുത്തന്‍പുരയില്‍ സണ്ണി (46) യെയാണ് ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് അറസ്റ്റുചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതി ഡിസംബര്‍ ഒമ്പതുവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 17ന് ഉച്ചക്ക് രണ്ടരയോടെ വീട്ടിനകത്തുവെച്ച് ചെമ്പന്തൊട്ടി സ്വദേശിനിയായ ഭാര്യ കദളിക്കാട്ട് റീനയെ (44) സണ്ണി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുശേഷം സണ്ണി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ക്ളാസ് കഴിഞ്ഞ് വീട്ടിലത്തെിയ മകളാണ് ദുരന്തം കണ്ടത്. പയ്യാവൂര്‍ എസ്.ഐ സി. മല്ലികയാണ് സ്ഥലത്തത്തെി സണ്ണിയെ ആശുപത്രിയിലത്തെിച്ചത്. കഴിഞ്ഞ പത്തുദിവസത്തോളം രണ്ട് പൊലീസുകാരുടെ കാവലില്‍ സണ്ണി കോഴിക്കോട് മെഡിക്കല്‍കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയും പ്ളാസ്റ്റിക് സര്‍ജറിയും നടത്തി അസുഖം ഭേദമായതോടെ സണ്ണിയെ ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. സ്റ്റേഷനിലത്തെിച്ച് ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലക്കുപയോഗിച്ച കത്തിയും ഞരമ്പുമുറിച്ച ബ്ളേഡും സംഭവദിവസംതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.