ഏഴുവയസ്സുകാരിയെ നിലത്തടിച്ചുകൊന്ന കേസ്: വിധി 24ന്

തലശ്ശേരി: തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഏഴ് വയസ്സുകാരിയായ മകളെ പിതാവ് നിലത്തടിച്ച് കൊന്ന കേസിന്‍െറ വിധി പറയുന്നത് അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് നവംബര്‍ 24ലേക്ക് മാറ്റി. തിങ്കളാഴ്ച വിധി പറയേണ്ടതായിരുന്നു. തൃപ്രങ്ങോട്ടൂര്‍ അരയാക്കണ്ടി പീടികയില്‍ സൂരിക്കണ്ടിയില്‍ ഐശയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി 24ന് വിധി പറയുക. ഐശയുടെ പിതാവ് അബുവാണ് (36) പ്രതി. 2010 ജനുവരി 14ന് രാത്രി 10നാണ് കേസിനാസ്പദമായ സംഭവം. തളര്‍വാതം പിടിപെട്ട് കിടക്കുകയായിരുന്ന മകളെ പിതാവ് വീടിന്‍െറ വരാന്തയില്‍ നിലത്തടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 26 സാക്ഷികളുള്ള കേസില്‍ പെണ്‍കുട്ടിയുടെ മാതാവുള്‍പ്പെടെയുള്ള 16 സാക്ഷികളെയാണ് വിസ്തരിച്ചത്. എട്ട് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.