കൂത്തുപറമ്പ്: നീര്‍വേലിയിലുണ്ടായ ആര്‍.എസ്.എസ് അക്രമത്തില്‍ സഹോദരങ്ങളായ സി.പി.എം പ്രവര്‍ത്തകര്‍ക്കും അമ്മക്കും പരിക്കേറ്റു. മരക്കുന്നത്തുവീട്ടില്‍ പി. അതുല്‍ (21), പി. ആരോമല്‍ (18) എന്നിവര്‍ക്കും അമ്മ സാവിത്രിക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അതുലിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ആരോമലിനെയും സാവിത്രിയേയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്.ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചത്തെിയ സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് വീട്ടിലുണ്ടായിരുന്ന ആളുകളെ മുഴുവന്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി. സി.പി.എം മെരുവമ്പായി ലോക്കല്‍ കമ്മിറ്റയംഗം ആയിത്തറയിലെ പി. പ്രകാശനെ (50) മര്‍ദിച്ചതായും പരാതിയുണ്ട്. ഇന്നലെ ഉച്ചയോടെ എളക്കുഴിയിലെ മരണവീട്ടില്‍ എത്തിയപ്പോഴാണ് അക്രമം നടന്നത്. പ്രകാശനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പ്രകാശന്‍ പറഞ്ഞു. സംഭവത്തില്‍ സി.പി.എം മെരുവമ്പായി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.