എടക്കാട്: എടക്കാട്ട് എസ്.ഡി.പി.ഐ-ലീഗ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ എടക്കാട്ടെ പി. ബിഷറി(27)നാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ എടക്കാട് ബസാറിനടുത്ത ഏറുമാടം ഹോട്ടലിന് സമീപമാണ് സംഭവം. ഹോട്ടലിന് തീവെക്കാനത്തെിയ ലീഗ് സംഘമാണ് വെട്ടിയതെന്ന് പരാതിയില്‍ പറയുന്നു. ഹോട്ടലിന് പൊലീസ് കാവലേര്‍പ്പെടുത്തി. രാവിലെ മഊനത്തുല്‍ ഇസ്ലാം എല്‍.പി സ്കൂളിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന എടക്കാട് അയ്റ്റാന്‍െറ വീട്ടില്‍ ഷരീഫ, എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ യാസിര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഷരീഫയുടെ മകനും ലീഗ് പ്രവര്‍ത്തകനുമായ ഫസലിന് കഴിഞ്ഞ ദിവസം കലാശക്കൊട്ടിനിടെ മര്‍ദനമേറ്റിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്തര്‍ക്കത്തിനിടെയാണ് ഷരീഫക്ക് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ യാസിറിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യാസിറിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബൂത്തിലും പരിസരത്തും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. അതിനിടെ, കഴിഞ്ഞ ദിവസത്തെ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.