നീലേശ്വരം: മണ്ണെണ്ണവിളക്കിന്‍െറ വെളിച്ചത്തില്‍ ഒറ്റമുറിയിലിരുന്ന് പഠിച്ച പാലക്കാട്ട് കണിയാംപറമ്പിലെ അപര്‍ണക്ക് തിളക്കമാര്‍ന്ന വിജയം. പ്ളസ്ടു പരീക്ഷാഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. സയന്‍സ് വിഷയമായി പഠിച്ച ഈ മിടുക്കിക്ക് 1137 മാര്‍ക്കുണ്ട്. ഹിന്ദിയില്‍ 100 മാര്‍ക്കും നേടി. മകള്‍ മികച്ച വിജയം നേടിയെങ്കിലും ദിനേശ് ബീഡിത്തൊഴിലാളിയായ അച്ഛന്‍ രാമചന്ദ്രന് ആധിയാണ്. മകളുടെ തുടര്‍പഠനത്തിന്‍െറ സാമ്പത്തിക ചെലവ് എങ്ങനെ സ്വരൂപിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന അപര്‍ണയുടെ മുന്നില്‍ വിലങ്ങുതടികള്‍ ഒരുപാടുണ്ട്. എങ്കിലും തന്‍െറ പ്രയത്നം വെറുതെയാവില്ളെന്നും സുമനസ്സുകള്‍ കനിയുമെന്നുമുള്ള പ്രതീക്ഷയിലാണ്. ഈ നിര്‍ധന കുടുംബത്തിന്‍െറ റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും കുടുംബത്തിന് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.