കേളകം: ആറളം വനാതിര്‍ത്തിയിലും പുനരധിവാസ മേഖലയിലും തുടരുന്ന രൂക്ഷമായ കാട്ടാന ശല്യത്തെ തടയുന്നതിനായി വനം വകുപ്പ് പ്രവര്‍ത്തനം ഉര്‍ജിതമാക്കി. കാട്ടാനകളെ തല്ലിയോടിക്കാന്‍ മുത്തങ്ങയില്‍നിന്ന് പ്രമുഖയെന്ന് പേരുള്ള കുങ്കിയാനയെ വനപാലകര്‍ ആറളത്ത് എത്തിച്ചു. കാട്ടാനകളെ തുരത്തുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച കുങ്കിയാനയെ കഴിഞ്ഞ ദിവസമാണ് ആറളം വന്യജീവി സങ്കേതത്തിലത്തെിച്ചത്. ഇന്നലെ കുങ്കിയാനയെ ആറളം ഫാം അതിര്‍ത്തിയില്‍ കാട്ടാനകള്‍ പതിവ് സാന്നിധ്യമുള്ള പ്രദേശങ്ങളിലത്തെിച്ച് വനപാലകരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. ആറളം വൈല്‍ഡ് ലൈഫ് അസിസ്റ്റന്‍റ് വാര്‍ഡന്‍ വി. മധുസൂദനന്‍െറ നേതൃത്യത്തില്‍ പാപ്പാന്മാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. അക്രമ സ്വഭാവമുള്ള കാട്ടുകൊമ്പന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഫാമിലും കൃഷിയിടങ്ങളിലും വിഹാരം നടത്തിയിരുന്നു. വരും ദിവസങ്ങളിലും കാട്ടാന തുരത്തല്‍ യജ്ഞം നടത്തും. ‘പ്രമുഖ’യെ ആറളം വനത്തില്‍ നിലനിര്‍ത്താനാണ് വനം വകുപ്പിന്‍െറ നീക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.