മാഹി: വോട്ടര്‍മാരെ തേടി മാഹിയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത്. മാഹിയില്‍ വോട്ടിങ് ശതമാനം കൂട്ടുന്നതിനാണ് ഉദ്യോഗസ്ഥ സംഘം ലഘുലേഖകളും നോട്ടീസുകളുമായി വീടുകള്‍ കയറി തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശ പ്രകാരമാണ് നടപടി. റിട്ടേണിങ് ഓഫിസറും ആര്‍.എയുമായ എസ്. മാണിക്കദീപനും നാല് സെക്ടറല്‍ ഓഫിസര്‍മാരും അസി. സെക്ടറല്‍ ഓഫിസര്‍മാരും 32 ബൂത്ത് ലെവല്‍ ഓഫിസര്‍മാരുമുള്‍പ്പെടുന്ന സംഘം വോട്ടര്‍മാരെ കണ്ട് സമ്മതിദാനം നിര്‍വഹിക്കേണ്ടതിന്‍െറ ആവശ്യം ബോധ്യപ്പെടുത്തി. മാഹിയില്‍ ആകെയുള്ള 32 ബൂത്തുകളില്‍ എട്ടെണ്ണത്തിലാണ് വോട്ടിങ് ശതമാനം വളരെ കുറവ്. ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും ജോലി ചെയ്യുന്നവരെയും അവധി ആഘോഷിക്കുന്നതിന് ബന്ധുവീടുകളിലും മറ്റും പോയ വോട്ടര്‍മാരെയും മേയ് 16ന് മാഹിയിലെ ബൂത്തുകളിലത്തെിച്ച് വോട്ട് ചെയ്യിക്കുവാനുള്ള തങ്ങളുടെ ശ്രമം വിജയിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.