കോമ്പിങ് ഓപറേഷനുമായി പൊലീസ്: 29 മണിക്കൂര്‍, 534 കേസ്, 694 അറസ്റ്റ്

കണ്ണൂര്‍: 29 മണിക്കൂര്‍ നീണ്ട കോമ്പിങ് ഓപറേഷനുമായി പൊലീസ് രംഗത്തത്തെിയപ്പോള്‍ വലയിലായത് ഒട്ടേറെ പേര്‍. ഒളിവില്‍ കഴിയുന്ന പ്രതികളെയും വാറന്‍റ് നിലവിലുള്ളവരെയും അറസ്റ്റ് ചെയ്യുന്നതിനും കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതിനുമായി 29 മണിക്കൂര്‍ നീണ്ട കോമ്പിങ് ഓപറേഷനാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയത്. നാലു സബ്ഡിവിഷന്‍ ഡിവൈ.എസ്.പിമാരും 13 സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍മാരും 39 സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊലീസ് സേനയും കോമ്പിങ് ഓപറേഷനില്‍ പങ്കെടുത്തു. മദ്യപിച്ച് വാഹനമോടിക്കല്‍, പൂവാലശല്യം, മയക്കുമരുന്ന്, സ്ഫോടകവസ്തുക്കള്‍, അബ്കാരി വിഭാഗങ്ങള്‍ എന്നിവയിലായി 534 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 694 പേരെ അറസ്റ്റ് ചെയ്യാനായി. ഇതില്‍ 160 പേര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റിലായത്. 2514ഓളം വാഹനങ്ങള്‍ പരിശോധിക്കുകയും 3560 വാഹനങ്ങള്‍ക്കെതിരെ നിയമലംഘനത്തിന് നടപടിയെടുക്കുകയും ചെയ്തു. 177 പേര്‍ക്കെതിരെയാണ് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് നടപടി സ്വീകരിച്ചത്. അതേസമയം, കോമ്പിങ്ങിന്‍െറ പേരില്‍ രണ്ടു ദിവസങ്ങളിലായി പൊലീസ് സ്റ്റേഷനുകളില്‍ അവധിദിവസങ്ങളുടെ പ്രതീതിയായിരുന്നെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.