മാവോവാദികളുടെ പോക്കുവരവ്: ഭീതിയുടെ നിഴലില്‍ വനാതിര്‍ത്തി കോളനികള്‍

കേളകം: മാവോവാദികള്‍ക്കെതിരെ പ്രതിരോധം വര്‍ധിപ്പിക്കുമ്പോഴും മലയോര മേഖലയില്‍ ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടര്‍ക്കഥയാകുന്നു. ആഴ്ചകള്‍ക്കു മുമ്പാണ് വിയറ്റ്നാം കുറിച്യ കോളനിയില്‍ മാവോവാദി സംഘമത്തെി മടങ്ങിയത്. രണ്ട് മാസത്തിനിടെ നാലുതവണ ഈ ഭാഗങ്ങളില്‍ മാവോവാദി സംഘമത്തെിയിരുന്നു. കര്‍ണാടക വനമേഖല അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍ വനത്തോട് ചേര്‍ന്ന കോളനിയില്‍ ആണ് മാവോവാദികളുടെ പതിവ് സന്ദര്‍ശനം. ഇതിനുമുമ്പും നിരവധിതവണ ഈഭാഗത്ത് മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പൊലീസിന്‍െറ കാര്യമായ നിരീക്ഷണം ഈ മേഖലയില്‍ ഇല്ലാത്തതാണ് മാവോവാദികള്‍ രക്ഷപ്പെടുന്നതിനു കാരണമെന്നാണ് ആരോപണം. ഇതുകൊണ്ടുതന്നെ മാവോവാദികള്‍ ഈ പ്രദേശങ്ങളില്‍ ഇടക്കിടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത് തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷവും മാവോവാദികള്‍ എത്തിയിരുന്നു. വിയറ്റ്നാം കുറിച്യ കോളനിയില്‍ തോക്കുധാരികളായ ആറുപേരാണ് ഒടുവില്‍ എത്തി മടങ്ങിയത്. അധികൃതര്‍ മാവോവാദി സാന്നിധ്യമുണ്ടാകുമ്പോള്‍ മാത്രം ഇവിടങ്ങളിലത്തെി പരിശോധന നടത്തി മടങ്ങും. പിന്നീടിങ്ങോട്ടു തിരിഞ്ഞുനോക്കാറില്ല. ഈ അവസരം മാവോവാദികള്‍ ഉപയോഗപ്പെടുത്തുന്നു. വനമേഖലയുമായി ചേര്‍ന്നാണ് ആദിവാസി കോളനികള്‍ സ്ഥിതിചെയ്യുന്നത്. ഇതുകൊണ്ടുതന്നെയാണ് വളരെയെളുപ്പത്തില്‍ മാവോവാദി സംഘം ഈ മേഖലകളിലത്തെുന്നത്. തങ്ങള്‍ നിങ്ങളുടെ രക്ഷക്കായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആമുഖത്തോടെയാണ് സംഘം കോളനിവാസികളെ സമീപിക്കുന്നത്. ഇടയ്ക്കിടെ മാവോവാദിസംഘം ഈ പ്രദേശങ്ങളില്‍ വന്നുമടങ്ങുന്നതുകാരണം അധികൃതര്‍ക്കൊപ്പം നാട്ടുകാരും ആശങ്കയിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളവും വിയറ്റ്നാം കോളനിക്കു പുറമെ നിടുംപൊയില്‍, പെരുവ, രാമച്ചി കോളനികളും മാവോവാദികളുടെ പതിവ് സന്ദര്‍ശന കേന്ദ്രങ്ങള്‍ ആവുന്നത് സര്‍ക്കാറിനും തലവേദനയാണ്. കൊട്ടിയൂര്‍-വയനാട് അതിര്‍ത്തിയില്‍ ചൊവ്വാഴ്ചയും മാവോവാദികളെ കണ്ടത്തെിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.