പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ ടൗണില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പെരിങ്ങത്തൂരിലെ ലീഗ് പ്രവര്‍ത്തകനായ ഷഫീഖിന്‍െറ ബന്ധുവിന്‍െറ ഫോണ്‍ നമ്പര്‍ സി.പി.എം പ്രവര്‍ത്തകനായ റിജു ചോദിച്ചെന്നാരോപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷഫീഖ് സംഘം ചേര്‍ന്ന് റിജുവിനെ ആക്രമിച്ചെന്നാണ് പരാതി. മര്‍ദനമേറ്റ റിജുവിനെ പരിക്കുകളോടെ ചൊക്ളി മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ പെരിങ്ങത്തൂരിലെ യൂനുസ് സഹോദരിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തോക്കോട്ട് വയലില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെച്ച് ആക്രമിച്ചതായും പരാതിയുണ്ട്. യൂനുസിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അക്രമ സംഭവങ്ങളിലും ചൊക്ളി പൊലീസ് കേസെടുത്തു. സ്ഥലത്ത് ശക്തമായ പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.