കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടുത്ത ചേളാരി സ്വദേശി നമ്പ്രംകോട് വീട്ടില്‍ പി.പി. അബ്ദുല്ലയെ (50) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11ഓടെ പൂക്കോട് നടത്തിയ വാഹനപരിശോധനക്കിടെ തലശ്ശേരിയില്‍നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നാണ് പണം പിടിച്ചെടുത്തത്. മടിക്കേരിയിലുള്ള ഏജന്‍റിന് കൈമാറുന്നതിനാണ് പണം കടത്തിയത്. കൂത്തുപറമ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്ത്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.സി. ഷാജി, പി.പി. പ്രദീപന്‍, ഷാജു അളോക്കന്‍, ബൈജേഷ്, എന്‍. പത്മരാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 1000 രൂപയുടെ നൂറ് നോട്ടുകളടങ്ങിയ 10 കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പ്രതിയെ കൂത്തുപറമ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.