കണ്ണൂര്‍: നാലുവരി പാതക്കായി തലശ്ശേരി-മാഹി ബൈപ്പാസിന്‍െറ സ്ഥലമെടുപ്പ് പൂര്‍ത്തിയായതായും ഭൂമിയുടെ വില നല്‍കാന്‍ നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ശേദീയ പാത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം ജില്ലയില്‍ രണ്ട് റോഡുകള്‍ക്ക് ടെന്‍ഡറായതായി പി.കെ. ശ്രീമതി എം.പി പറഞ്ഞു. ചേലേരിമുക്ക് -കൊളച്ചേരിമുക്ക്-നായാട്ടുപാറ 18.5 കിലോമീറ്റര്‍ റോഡിന് 26.8 കോടിയും ഒടുവള്ളിത്തട്ട്-നടുവില്‍-കുടിയാന്മല 18 കി.മീ റോഡിന് 27 കോടിയുമാണ് പ്രവൃത്തിയുടെ അടങ്കല്‍. 2016-17 വര്‍ഷം കൂടുതല്‍ തുക റോഡ് വികസനത്തിന് സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. പാലങ്ങള്‍ നന്നാക്കല്‍, പുതിയ പാലങ്ങള്‍ ഉണ്ടാക്കല്‍, റോഡ് വീതി കൂട്ടല്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ പദ്ധതികള്‍ ഉണ്ടാക്കണമെന്ന് എം.പി നിര്‍ദേശിച്ചു. താഴെ ചൊവ്വയില്‍ നിലവിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തണം. ആവശ്യമെങ്കില്‍ ഇതിനായി ഭൂമി ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാല്‍ടെക്സ് സര്‍ക്ളിന്‍െറ ചുറ്റുമതില്‍ പ്ളാസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പി.എം.ജി.എസ്.വൈ പദ്ധതിയില്‍പ്പെട്ട 127 റോഡുകളില്‍ 117 എണ്ണം പൂര്‍ത്തീകരിച്ചതായും ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2016-17 വര്‍ഷത്തെ പി.എം.ജി.എസ്.വൈ പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ എം.പി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.