തലശ്ശേരി: നഗരമധ്യത്തില്‍ ജ്വല്ലറി ഉടമ സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശന്‍ (52) കൊല്ലപ്പെട്ട കേസിലാണ് സി.ബി.ഐ അന്വേഷണം ഇഴയുന്നത്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. ഒമ്പതു മാസമായിട്ടും അന്വേഷണം എങ്ങുമത്തെിയില്ല. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ തുമ്പില്ലാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍, ഇവരുടെ അന്വേഷണത്തിലും പ്രതിയെ കണ്ടത്തൊനായില്ല. ഇതത്തേുടര്‍ന്ന് കൊല്ലപ്പെട്ട ദിനേശന്‍െറ അയല്‍വാസി ഗോവിന്ദരാജ് നല്‍കിയ ഹരജിയിലാണ് 2015 ഒക്ടോബറില്‍ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ഐ അനീഷിന്‍െറ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് കേസന്വേഷിക്കുന്നത്. 2014 ഡിസംബര്‍ 23ന് രാത്രി എട്ടോടെയാണ് ദിനേശനെ കടക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെിയത്. കൊള്ള ലക്ഷ്യമിട്ട് ഇതരസംസ്ഥാന സംഘം കൊല നടത്തിയെന്നാണ് ലോക്കല്‍ പൊലീസിന്‍െറയും ക്രൈംബ്രാഞ്ചിന്‍െറയും നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.