ബസ് കാത്തിരുന്നയാളെയും മകനെയും പേപ്പട്ടി കടിച്ചു

ഇരിക്കൂര്‍: ആയിപ്പുഴയില്‍ പേപ്പട്ടിശല്യം വര്‍ധിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം ആയിപ്പുഴ ജങ്ഷനിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറില്‍ ബസ് കാത്തിരുന്നയാളെയും മകനെയും പേപ്പട്ടി കടിച്ചു. ബസിന് കാത്തിരുന്ന പത്തോളം പേര്‍ ഓടിരക്ഷപ്പെട്ടു. കടിയേറ്റയാളെയും മകനെയും ജില്ലാ ഗവ. ആശുപത്രിയില്‍ ചികിത്സക്കത്തെിച്ചു. സംഭവമറിഞ്ഞത്തെിയ നാട്ടുകാര്‍ പേപ്പട്ടിയെ തല്ലിക്കൊന്നു. ആയിപ്പുഴ പുഴക്കരയിലും ചൊക്രാന്‍വളവിലും മറ്റും പലഭാഗങ്ങളിലും മത്സ്യ-മാംസ ഭക്ഷ്യാവശിഷ്ടങ്ങളുടെ നിക്ഷേപകേന്ദ്രങ്ങളായതോടെ ധാരാളം തെരുവുനായ്ക്കളും കുറുക്കന്മാരും നിറഞ്ഞിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.