രാപകല്‍ മൊഴിയെടുപ്പ് സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ സിറ്റിങ്ങിന്‍െറ 12ാം മണിക്കൂറില്‍ ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കാന്‍ തുടങ്ങി. ബിജുവിനെ നശിപ്പിക്കാനായിരുന്നോ നീക്കങ്ങള്‍ എന്ന ചോദ്യത്തിന് നിയമം നിയമത്തിന്‍െറ വഴിക്ക് പോകും, നിരപരാധികളെ ശിക്ഷിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണോ എന്ന ചോദ്യത്തിന് അത് ശരിയല്ളെന്നായിരുന്നു മറുപടി. രണ്ടുതവണ ഇടവേളയെടുത്തശേഷം ഹാജരായപ്പോഴാണ് അര്‍ധരാത്രി 12ഓടെ ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ആരംഭിച്ചത്. പുലര്‍ച്ചെവരെ ഇത് നീണ്ടു. മുഖ്യമന്ത്രിയുടെ മൊഴിയെടുപ്പും ക്രോസ് വിസ്താരവും ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് സിറ്റിങ് ഇത്ര നീണ്ടത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നതും വിസ്താരം ഇത്ര നീളുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.