നിരോധിത കീടനാശിനികള്‍ വിഷവിത്ത് വിതക്കുന്നു; അധികൃതര്‍ക്ക് നിസ്സംഗത

കേളകം: അതിര്‍ത്തി കടന്നത്തെുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളില്‍ വ്യാപിക്കുന്നു. ഇവ ഉപയോഗിക്കുന്ന തോട്ടങ്ങള്‍ കണ്ടത്തി നടപടിയെടുക്കേണ്ട കൃഷി വകുപ്പ് നിസ്സംഗത തുടരുകയാണ്. ഫ്യൂരഡാന്‍, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് തുടങ്ങിയവ മണ്ണ് നശിപ്പിക്കുകയും, കാന്‍സര്‍, കിഡ്നി, ആന്തരിക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നതായ പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഉപയോഗം കേരളത്തില്‍ നിരോധിച്ചത്. നിലവില്‍ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് അതിര്‍ത്തി കടന്ന് നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തിന്‍െറ വിവിധ മേഖലകളിലത്തെിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് നിരോധിത കീടനാശിനികള്‍ തമിഴ്നാട് -ഗൂഡല്ലൂര്‍ അതിര്‍ത്തി കടന്നും കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്, കുപ്പം വഴിയുമാണ് എത്തുന്നത്. ആവശ്യക്കാര്‍ക്ക് ഇവ എത്തിക്കുന്നതിന് മാനന്തവാടി കേന്ദ്രീകരിച്ച് ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍, വയനാട് ജില്ലകളില്‍ വാഴ കര്‍ഷകരാണ് നിരോധിത കീടനാശിനികളായ തൈമറ്റ്, ഫ്യൂറഡാന്‍, ഫോറേറ്റ് കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. നേന്ത്ര വാഴക്ക് മികച്ച വിളവ് ലഭിക്കുന്നതിനും, വേര് ചീയല്‍, തണ്ട് ചീയല്‍ തടയുന്നതിനും അനിയന്ത്രിതമായ അളവിലാണ് തൈമറ്റും, ഫ്യൂറഡാനും തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത്. വയനാട്ടില്‍ കാപ്പി, കുരുമുളക്, പച്ചക്കറി തോട്ടങ്ങളിലും വ്യാപകമായി നിരോധിത കീടനാശിനി പ്രയോഗം തുടരുന്നുണ്ട്. ഇവ ഒരു സുരക്ഷയുമില്ലാതെ ഉപയോഗിക്കുന്ന കര്‍ഷകരിലും തൊഴിലാളികളിലും ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ഭക്ഷിക്കുന്നവരിലും കാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുണ്ട്. കാട് വെട്ടിത്തെളിക്കുന്നതിന് തൊഴിലാളികളെ ഉപയോഗിക്കുമ്പോഴുണ്ടാവുന്ന ചെലവ് ലഘൂകരിക്കുന്നതിനാണ് റൗണ്ടപ്പ് കളനാശിനി വ്യാപകമായി ഉപയോഗിക്കുന്നത്. റൗണ്ടപ്പ് ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ ദീര്‍ഘകാലത്തേക്ക് കളകള്‍ ഉണ്ടാവില്ളെങ്കിലും ഭൂമിയുടെ ഘടന നശിക്കും. ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന നിരോധിത കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുമ്പോഴും ഇതിനെതിരെ കൃഷി-ആരോഗ്യ വകുപ്പുകള്‍ നടപടിയെടുക്കാത്തതിനെതിരെ സന്നദ്ധ സംഘടനകളടക്കം പ്രതിഷേധത്തിലാണ്. നിരോധിതമെന്ന് അറിയാതെ ഉപയോഗിക്കുന്ന കര്‍ഷകരും ഉണ്ട്. വിഷ വിത്ത് വിതച്ച് നിരവധി പേരെ മാരക രോഗികളാക്കിയുള്ള നിരോധിത കീടനാശിനികളൂടെ ഉപയോഗം തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളൂടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.