മാഹി: തലശ്ശേരി-മാഹി ബൈപാസ് പദ്ധതിയിലെ ഭൂവുടമകളുടെ നഷ്ടപരിഹാര കേസ് 23ലേക്ക് മാറ്റി. ആര്‍ബിട്രേറ്റര്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് ദേശീയ പാതാ വിഭാഗവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തീരുമാനം അറിയിക്കാനായാണ് കേസ് മാറ്റിയത്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച നഷ്ടപരിഹാര തുക ഇരട്ടിയോളമാക്കി വര്‍ധിപ്പിച്ച് ആര്‍ബിട്രേറ്റര്‍ എസ്. സുന്ദരേശന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ദേശീയ പാതാ വിഭാഗവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തീരുമാനം അറിയിക്കാനായി ഒരു മാസത്തെ സമയമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കോടതി രണ്ടാഴ്ചത്തെ സമയം മാത്രമാണ് അനുവദിച്ചത്. അഡ്വ. ടി. അശോക് കുമാര്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി രൂപീകരിക്കണമെന്ന ഉത്തരവ് നേരത്തേ നേടിയിരുന്നു. ഇത് പ്രകാരം തീരുമാനിച്ച നഷ്ടപരിഹാര തുക വൈകിയപ്പോഴാണ് ബൈപാസ് കര്‍മസമിതിക്കു വേണ്ടി പള്ളൂരിലെ മത്തന്‍ കുന്നുമ്മല്‍ ശാന്ത കോടതിയലക്ഷ്യ ഹരജി നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി നടന്ന ഈ കേസാണ് 23ലേക്ക് മാറ്റിയത്. കര്‍മസമിതിക്ക് വേണ്ടി അഡ്വ. ടി. അശോക് കുമാര്‍, രാജാ ശ്രീനിവാസ് എന്നിവര്‍ ഹാജരായി. അതേസമയം, ബൈപാസ് പദ്ധതിയില്‍പെട്ട മാഹിയോട് തൊട്ടുകിടക്കുന്ന കോഴിക്കോട് ജില്ലയുടെ ഭാഗമായ അഴിയൂരില്‍ വ്യക്തിഗത സര്‍വേ തുടങ്ങി. പദ്ധതിയില്‍ രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ കിടക്കുന്ന 80ഓളം ഭൂവുടമകളുടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍വേയാണ് നടക്കുന്നത്. നേരത്തേ ഇവിടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി രൂപവത്കരിച്ച് ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ബൈപാസ് പദ്ധതി വേഗത്തിലാക്കണമെന്ന് അഡ്വ. ടി. അശോക് കുമാര്‍ കേരള ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി. ഈ ഹരജിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഡി.എല്‍.പി.സി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.