ശമ്പളം മുടങ്ങി; ഇറിഗേഷന്‍ ജീവനക്കാര്‍ ട്രഷറി ഓഫിസറെ ഉപരോധിച്ചു

കണ്ണൂര്‍: ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ ട്രഷറി ഓഫിസറെ ജീവനക്കാര്‍ തടഞ്ഞുവെച്ചു. സംസ്ഥാനത്തെ ജലസേചന വകുപ്പിലെ താല്‍കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാത്തതിനെ തുര്‍ന്നാണ് ശമ്പളം തടഞ്ഞുവെച്ചത്. ജലസേചന വകുപ്പിന്‍െറ വിവിധ പദ്ധതികളിലായുള്ള താല്‍കാലിക തസ്തികകള്‍ക്ക് 2015 സെപ്റ്റംബര്‍ വരെയാണ് തുടര്‍ച്ചാനുമതി ലഭിച്ചത്. ഇതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും വീണ്ടും തുടര്‍ച്ചാനുമതി നല്‍കിയില്ല. തുടര്‍ച്ചാനുമതിയുടെ പ്രപ്പോസലുകള്‍ വിവിധ പദ്ധതി ഓഫിസുകളില്‍ നിന്നും ജലസേനച വകുപ്പ് ചീഫ് എന്‍ജിനിയറുടെ ഓഫിസ് വഴി സെക്രട്ടേറിയറ്റിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടിയാകാത്തതാണ് പ്രതിസന്ധിക്കു കാരണം. ശമ്പളം നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു. പി.സി. റഫീഖ്, പി.വി. പ്രകാശന്‍, മഹേഷ് കുറ്റ്യാട്ടൂര്‍, വി. സുരേന്ദ്രന്‍, ആര്‍. ദിനേശ്, ഡേവിഡ് ഷാജി, ഒ. ബിന്ദു, സീന, ശശി, എം. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.