തളിപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തളിപ്പറമ്പ്: തിങ്കളാഴ്ച രാത്രി തളിപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. തൃച്ചംബരത്തെ പറമ്പന്‍ ഹൗസില്‍ റജീഷിനെയാണ് (30) അജ്ഞാതസംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11ഓടെ വീട്ടിലേക്ക് നടന്നുപോകവെ മൂത്തേടത്ത് ഹൈസ്കൂളിന് പിന്നിലെ റോഡില്‍വെച്ചാണ് റജീഷിനെ ആക്രമിച്ചത്. ഇരുകാലിനും പുറത്തുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. റജീഷ് വീട്ടിലത്തൊന്‍ വൈകിയതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചത്തെിയപ്പോഴാണ് റോഡരികില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. സ്ഥലത്തത്തെിയ പൊലീസ് വിവിധഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ആക്രമിസംഘത്തെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. സംഭവത്തില്‍ രാഷ്ട്രീയമില്ളെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ ജില്ല പൊലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദിന്‍ സ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.