പാനൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണം തട്ടിയെടുത്തതായി പരാതി. കല്ലിക്കണ്ടിയിലെ സൗപര്‍ണികയില്‍ ശ്യാംജിത്തിന്‍െറ ഭാര്യ ദീപ ആചാരിക്കാണ് പണം നഷ്ടമായത്. രണ്ടു സൈറ്റ് വഴി പണം തട്ടിയെന്നാണ് പരാതി. ഉപഭോക്തൃ കോടതിയിലും കൊളവല്ലൂര്‍ പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് ദീപ. ബി.എസ്സി ഫിസിക്സ് ബിരുദധാരിയായ ദീപ ജോലിക്കുള്ള അവസരം തേടിയാണ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് തസ്തികയില്‍ ഒഴിവുകണ്ട് മെയില്‍വഴി ബന്ധപ്പെട്ടപ്പോള്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. രജിസ്ട്രേഷന്‍ ഫീസായ 1650 രൂപ അവര്‍ ആവശ്യപ്പെട്ടപ്രകാരം പേ ടി.എം മൊബൈല്‍ ആപ് വഴി അയക്കുകയും ചെയ്തു. മൂന്നു ഘട്ടമായി ഇന്‍റര്‍വ്യൂ നടക്കുമെന്ന് വിശ്വസിപ്പിച്ച സംഘം രണ്ടാം തവണ 5700 രൂപ ആവശ്യപ്പെട്ടു. ജോലി ലഭിച്ചാല്‍ ഈ തുക തിരിച്ചുനല്‍കുമെന്നും സൈറ്റ് ഉടമകള്‍ വ്യക്തമാക്കി. മൂന്നാം ഗഡുവായി 14,900 രൂപ ആവശ്യപ്പെട്ടതോടെയാണ് ഇത് തട്ടിപ്പാണെന്ന് ദീപക്ക് വ്യകത്മായത്. പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള അന്വേഷണത്തിനാണ് ഈ തുകയെന്നാണ് പറഞ്ഞിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ സൈറ്റില്‍ ഇത്തരം ജോലി ഒഴിവില്ളെന്ന് ബോധ്യപ്പെട്ടതോടെയാണ് ദീപ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ നിരവധിപേര്‍ ഈ സൈറ്റ് വഴി തട്ടിപ്പിനിരയായതായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് ദീപ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.