കണ്ണൂര്‍ കോട്ടയിലെ പീരങ്കിയുണ്ടകളുടെ രാസശുചീകരണം പുരോഗമിക്കുന്നു

കണ്ണൂര്‍: പുരാവസ്തുവകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ കോട്ടയില്‍നിന്ന് കണ്ടെടുത്ത പീരങ്കിയുണ്ടകള്‍ സംരക്ഷിക്കുന്നതിനുള്ള രാസശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കോട്ടക്കകത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതിക്കായി കേബ്ള്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോഴാണ് 2015 ഡിസംബറില്‍ കോട്ടക്കകത്തുനിന്ന് പീരങ്കിയുണ്ടകള്‍ കണ്ടത്തെിയത്. വിവിധ വലുപ്പത്തിലും ഭാരത്തിലുമുള്ള 35,950ഓളം പീരങ്കിയുണ്ടകളാണ് പുരാവസ്തുവകുപ്പ് അധികൃതര്‍ കോട്ടക്കകത്തുനിന്ന് കണ്ടത്തെിയിരുന്നത്. ഇവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് രാസശുചീകരണം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ കോട്ടയില്‍ നടക്കുന്നത്. സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി. ശ്രീലക്ഷ്മിയുടെ മേല്‍നോട്ടത്തില്‍ അസി. ആര്‍ക്കിയോളജിസ്റ്റ് എന്‍.ടി. ഷീബയാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരിയോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂവായിരത്തോളം പീരങ്കിയുണ്ടകള്‍ ശുചീകരിച്ചുകഴിഞ്ഞു. പുരാവസ്തുവകുപ്പിന്‍െറ നേതൃത്വത്തില്‍ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നത്തെിച്ച തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരിക്കുന്നത്. ചളിയില്‍ പൂണ്ടുകിടന്ന പീരങ്കിയുണ്ടകള്‍ കഴുകി വൃത്തിയാക്കിയശേഷം തുരുമ്പെടുത്ത് നശിച്ചുപോകാതിരിക്കാനാണ് രാസപദാര്‍ഥം ഉപയോഗിച്ചുള്ള സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വര്‍ഷാവസാനത്തോടെ പീരങ്കിയുണ്ടകളില്‍ പകുതിഭാഗമെങ്കിലും രാസസംരക്ഷണം നടത്തുകയെന്നതാണ് ലക്ഷ്യം. ഇതിനായി 10 ലക്ഷത്തിലധികം രൂപയാണ് ചെലവിടുന്നത്. രാസശുചീകരണം പൂര്‍ത്തിയായ പീരങ്കിയുണ്ടകള്‍ കോട്ടയിലത്തെുന്ന ജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാനും പുരാവസ്തുവകുപ്പ് അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, ഇതിന് കൃത്യമായ പദ്ധതികള്‍ ഇനിയും തയാറായിട്ടില്ളെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.