ചെറുവാഞ്ചേരി അക്രമം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകനെയും മാതാവിനെയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുവാഞ്ചേരി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ 18ഓളം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തിട്ടുള്ളത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് ചെറുവാഞ്ചേരി വില്ളേജ് ഓഫിസിന് സമീപത്തെ നെല്ളേരിച്ചാലില്‍ വീട്ടില്‍ സജിത്ത് (30), മാതാവ് രജനി (50) എന്നിവരെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരും സുഖം പ്രാപിക്കുന്നു. സംഭവത്തത്തെുടര്‍ന്ന് ചെറുവാഞ്ചേരിയിലുണ്ടായ സംഘര്‍ഷാവസ്ഥക്ക് അയവുവന്നിട്ടുണ്ട്. കൂത്തുപറമ്പ് സി.ഐ കെ.പി. സുരേഷ് ബാബു, കണ്ണവം എസ്.ഐ ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍െറ നേതൃത്വത്തില്‍ ചെറുവാഞ്ചേരി ടൗണില്‍ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്‍. സുകന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ. ലീല അധ്യക്ഷത വഹിച്ചു. എന്‍.വി. സരള, കെ.പി.വി. പ്രീത, എ. മാധവി, എന്‍. അനിത തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ എം.പി. മറിയംബീവി, മുന്‍ നഗരസഭാ ചെയര്‍ പേഴ്സന്‍ അഡ്വ. പത്മജ പത്മനാഭന്‍, വി.സി. മിനി, കെ. ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.