കോട്ടപ്പുറം–കടിഞ്ഞിമൂല മാട്ടുമ്മല്‍ പാലം തകര്‍ന്നു

നീലേശ്വരം: കോട്ടപ്പുറം കടിഞ്ഞിമൂല-മാട്ടുമ്മല്‍ നടപ്പാലം തകര്‍ന്നു. കാലപ്പഴക്കമാണ് തകര്‍ന്നുവീഴാന്‍ കാരണം.15 വര്‍ഷം മുമ്പ് നിര്‍മിച്ച നടപ്പാലം അറ്റകുറ്റപ്പണികള്‍ നടത്താന്‍ നഗരസഭ തയാറായില്ല. ഇപ്പോള്‍ പാലത്തിന്‍െറ പലകകള്‍ ഇളകി പുഴയിലേക്ക് പൊട്ടിവീണു. ചില ആളുകള്‍ തകര്‍ന്ന പാലത്തിലൂടെ നടന്നുപോകുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. കടിഞ്ഞിമൂല, പുറത്തേക്കൈ, കൊട്ടറ പ്രദേശങ്ങളിലെ ജനങ്ങള്‍ നഗരത്തില്‍ എളുപ്പം എത്തിച്ചേരുന്നതിന് ഈ പാലമാണ് ആശ്രയിക്കുന്നത്.65 മീറ്റര്‍ നീളമുള്ള പാലത്തിന്‍െറ അപകടാവസ്ഥ നഗരസഭയെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ളെന്നാണ് നാട്ടുകാരുടെ പരാതി. പകരം സംവിധാനമായി കടത്തുതോണി ഇല്ലാത്തതും ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമായി. ഇപ്പോള്‍ ഫണ്ടില്ളെന്ന കാരണം പറഞ്ഞാണ് തോണി അനുവദിക്കാത്തത്. അറ്റകുറ്റപ്പണിക്കായി നഗരസഭ ഫണ്ട് അനുവദിച്ചുതരുന്നില്ളെന്നും വാര്‍ഡ് കൗണ്‍സിലര്‍ വി.വി. സീമ പറഞ്ഞു. പാലത്തിന് എത്രയും പെട്ടെന്ന് ഫണ്ട് അനുവദിച്ചുതരുന്നില്ളെങ്കില്‍ നഗരസഭക്ക് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് സീമ അറിയിച്ചു. ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്കായി 15000 രൂപ അനുവദിച്ചിട്ടും ഫണ്ട് നഗരസഭ തരുന്നില്ളെന്നും അവര്‍ പറഞ്ഞു. കോട്ടപ്പുറം ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് ഈ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ നടന്ന് സ്കൂളില്‍ എത്തിച്ചേരുന്നത് ഈ പാലത്തില്‍ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.