പദ്ധതി ചെലവ് രണ്ടര കോടി രൂപ: ആറളത്ത് ഇരുമ്പ് മുള്ളുവേലി നിര്‍മാണം പുരോഗമിക്കുന്നു

കേളകം: ആറളം ഫാമിലെ കാട്ടാന-വന്യജീവി ശല്യം തടയാന്‍ രണ്ടര കോടി രൂപ ചെലവില്‍ ഇരുമ്പ് മുള്ളുവേലി നിര്‍മാണം പുരോഗമിക്കുന്നു. ആറളം പുനരധിവാസ മേഖലയോട് ചേര്‍ന്ന ആറളം, കൊട്ടിയൂര്‍ വനാതിര്‍ത്തികളിലെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് വേലി സ്ഥാപിക്കുന്നത്. പുനരധിവാസ മേഖലയില്‍ മുമ്പ് നിര്‍മിച്ച ആനമതിലിനോട് അനുബന്ധിച്ചാണ് 10, 12, 13 ബ്ളോക് വനാതിര്‍ത്തികളില്‍ വന്യജീവി ശല്യം തടയാന്‍ ഇരുമ്പ് വേലി നിര്‍മിക്കുന്നത്. രണ്ട് പേര്‍ക്കാണ് വനം വകുപ്പ് കരാര്‍ നല്‍കിയത്. കരാറുകാര്‍ക്കുള്ള ഫണ്ട് വൈകുന്നതായി പരാതിയുണ്ട്. വേലിയുടെ പകുതിഭാഗം പൂര്‍ത്തിയായി. ആനമതില്‍ നിര്‍മാണം ഉപേക്ഷിച്ച പാറക്കെട്ട്, ചതുപ്പ് പ്രദേശങ്ങളിലും ഇരുമ്പുവേലി നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. കേളകം കുണ്ടേരിയിലെ സ്ഥാപനത്തിലാണ് ഇരുമ്പുവേലി നിര്‍മിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.