കൂത്തുപറമ്പ് (കണ്ണൂര്‍): കൂത്തുപറമ്പിനടുത്ത ആയിത്തറയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടത്തെി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം മാങ്ങാട്ടിടം പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള പറമ്പിലെ കല്ല്വെട്ട് കുഴിയില്‍ പ്ളാസ്റ്റിക് ഡപ്പിയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ഉഗ്ര സ്ഫോടനശേഷിയുള്ളതാണ് ഇവ. കൂത്തുപറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡിന്‍െറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തേ സംഘര്‍ഷമുണ്ടായ ആയിത്തറ മേഖലയില്‍ വീണ്ടും ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ദ്രുതകര്‍മസേനാംഗങ്ങളും റെയ്ഡില്‍ പങ്കെടുത്തു. പിടിച്ചെടുത്ത ബോംബുകള്‍ സ്ഫോടകവസ്തു വിദഗ്ധരുടെ നേതൃത്വത്തില്‍ പാലാപ്പറമ്പിലെ വിജന സ്ഥലത്ത് എത്തിച്ചാണ് നിര്‍വീര്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.