പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പാലം നിര്‍മാണത്തിന്‍െറ ഭാഗമായി നടക്കുന്ന പാപ്പിനിശ്ശേരി പിലാത്തറ റോഡ് പ്രവൃത്തിക്കിടെ ജലവിതരണ പൈപ്പ് പൊട്ടി റോഡില്‍ വെള്ളം നിറഞ്ഞൊഴുകി. കണ്ണപുരം സ്പോര്‍ട്സ് ക്ളബിനടുത്ത് എക്സ്കവേറ്റര്‍ ഉപയോഗിച്ച് പണി നടക്കുന്നതിനിടെയാണ് രാവിലെ പത്തുമണിയോടെ ജപ്പാന്‍ കുടിവെള്ള വിതരണത്തിന്‍െറ പൈപ്പ് പൊട്ടിയത്. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോഴാണ് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം പാഴായത്. കെ.എസ്.ടി.പി പ്രവൃത്തി നടത്തിവരുന്ന കരാറുകാരായ ആര്‍.ഡി.എസിന്‍െറ കടുത്ത അനാസ്ഥയാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉടന്‍ തന്നെ മോട്ടോര്‍ എത്തിച്ച് സമീപത്തുള്ള വയലിലേക്ക് വെള്ളം ഒഴുക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചു. മണിക്കൂറുകളോളം മോട്ടോര്‍ അടിച്ചിട്ടും വെള്ളക്കെട്ട് കുറക്കാനായില്ല. വെള്ളം മാറ്റുന്നതോടൊപ്പം പൈപ്പ് പൊട്ടിയത് റിപ്പയര്‍ ചെയ്യാത്തതിനാല്‍ രാത്രി വൈകിയും വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.