തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ച രാജേഷ് നമ്പ്യാര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തളിപ്പറമ്പില്‍ കാലുകുത്താന്‍ വിടില്ളെന്ന പ്രഖ്യാപനവുമായി വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പേമെന്‍റ് സീറ്റെന്ന ആരോപണമുയര്‍ന്ന സ്ഥാനാര്‍ഥിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍െറ പേരിലാണ് നഗരത്തില്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പണം കൊടുത്ത് സ്ഥാനാഥിത്വം വാങ്ങാം, വോട്ട് കിട്ടുമോ സമുദായ നേതാവേ, നിങ്ങള്‍ക്ക് തളിപ്പറമ്പിന്‍െറ മണ്ണില്‍ സ്ഥാനമില്ല എന്നിങ്ങനെയാണ് പോസ്റ്ററിലെ പരാമര്‍ശങ്ങള്‍. കേരള കോണ്‍ഗ്രസിന്‍റ പ്രവാസി സംഘടനയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുമ്പോഴും യു.ഡി.എഫിന്‍െറയോ കേരള കോണ്‍ഗ്രസിന്‍െറയോ വേദികളില്‍ ഇന്നോളം കാണാത്ത മുഖമാണിതെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍െറ ഏതൊരു സാധാരണ പ്രവര്‍ത്തകനെയും അംഗികരിക്കാം. എന്നാല്‍, ഇയാള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കില്ളെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇദ്ദേഹത്തെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വലിച്ചില്ളെങ്കില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനായി തളിപ്പറമ്പ്, മയ്യില്‍ മേഖലകളില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നു കഴിഞ്ഞു. മുസ്ലിംലീഗിന്‍െറ കീഴ്ഘടകങ്ങളും സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് മേല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി അറിയുന്നു. ഇല്ളെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ഒരു വിഭാഗം തയാറായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.