കണ്ണൂര്‍: അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ. റോഡ് നിയമങ്ങള്‍ പാലിക്കാതെ കുതിക്കുന്നവരെ പിടികൂടുന്നതിനായുള്ള സ്പീഡ് കാമറകള്‍ ദേശീയ പാതയിലും സ്റ്റേറ്റ് ഹൈവേയിലുമായി പ്രവര്‍ത്തം ആരംഭിച്ചു. ജില്ലയില്‍ പുതുതായി 17 സ്പീഡ് കാമറകള്‍ കൂടിയാണ് സ്ഥാപിച്ചത്. ഇവയുടെ പ്രവര്‍ത്തന ക്ഷമത കെല്‍ട്രോണ്‍ അധികൃതരുടെ സാന്നിധ്യത്തില്‍ വാഹനമോടിച്ച് പരിശോധിച്ചു. നേരത്തെ ഏഴ് സ്പീഡ് കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇതോടെ മൊത്തം സ്പീഡ് കാമറകളുടെ എണ്ണം 24 ആയി മാറി. സ്പീഡ് കാമറകള്‍ക്കു പുറമെ എട്ട് സിഗ്നല്‍ കാമറകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്്. കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ദേശീയ പാതയില്‍ അല്ലാതെ കാമറകള്‍ സ്ഥാപിക്കുന്നത്. കാമറ സ്പോട്ടുകള്‍: വളപട്ടണം-രണ്ട് , പിലാത്തറ-രണ്ട്, പാലത്തറ-രണ്ട്, ബക്കളം-രണ്ട്, മേലെ ചൊവ്വ-ഒന്ന്, കിഴുത്തള്ളി-ഒന്ന്, മുഴപ്പിലങ്ങാട്-രണ്ട്, കുടുക്കിമൊട്ട-ഒന്ന്, ചാലോട്-ഒന്ന്, കുറുമാത്തൂര്‍-രണ്ട്, ചെങ്ങളായി രണ്ട്, ആലക്കോട് റൂട്ട് രണ്ട്, എമ്പേറ്റ്-രണ്ട്, പറശ്ശിനി റൂട്ട്-രണ്ട്. സിഗ്നല്‍ കാമറകള്‍: കാല്‍ടെക്സ്-നാല്, താണ-നാല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.