മഴ മാറിയിട്ടും റബര്‍തോട്ടങ്ങള്‍ കാടുമൂടി തന്നെ

നടുവില്‍: കനത്ത മഴ മാറിനിന്നിട്ടും റബര്‍തോട്ടങ്ങള്‍ കാടുമൂടി തന്നെ. വില കൂപ്പുകുത്തിയതാണ് തോട്ടങ്ങള്‍ വെട്ടിത്തെളിക്കാനോ ടാപ്പിങ്ങിനോ കര്‍ഷകര്‍ തുനിയാത്തത്. 100 രൂപയില്‍ താഴെയാണ് ചൊവ്വാഴ്ചയും ലോട്ട് ഷീറ്റിന്‍െറ വില. സാധാരണ നിലയില്‍ മഴ മാറിയാല്‍ ടാപ്പിങ്ങിന് കര്‍ഷകര്‍ തുനിയാറുണ്ട്. കൂലി കൊടുക്കാന്‍ പോലും തികയാത്ത വിലയുള്ള റബര്‍ എങ്ങനെ ടാപ്പിങ് നടത്തുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. 150 രൂപക്കുള്ള സര്‍ക്കാറിന്‍െറ സംഭരണ സംവിധാനമാവട്ടെ പൂര്‍ണതോതില്‍ ഫലവത്തായിട്ടുമില്ല. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കുപോലും പണം ലഭിക്കാതായതോടെ രജിസ്ട്രേഷന്‍ നടത്താത്തവര്‍ ഇപ്പോള്‍ ഇതിനോട് താല്‍പര്യവും കാണിക്കുന്നില്ല. റബര്‍ വിലയിടിവിനൊപ്പം ഉല്‍പാദനം കുറയുകയും ചെയ്തത് മലയോരത്തിന്‍െറ വ്യാപാര, വാണിജ്യ മേഖലകളെയെല്ലാം സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.