സി.പി.എം-ബി.ജെ.പി സംഘര്‍ഷം: അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: തിരുവോണനാളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും കണ്ണൂരിലും പരിസരങ്ങളിലുമുണ്ടായ സി.പി.എം -ബി. ജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ആര്‍. എസ്.എസ് പ്രവര്‍ത്തകരെ ടൗണ്‍ പൊലീസും ഒരു സി പി.എം പ്രവര്‍ത്തകനെ വളപട്ടണം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തളാപ്പിലും പരിസരങ്ങളിലും സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം നടത്തിയ കേസില്‍ ആര്‍. എസ്.എസ് പ്രവര്‍ത്തകരായ കുറുവയിലെ കുഴിപ്പള്ളി വീട്ടില്‍ ടി.കെ.രജീഷ്, (34), പള്ളിക്കുന്ന് ശിവ പ്രിയയിലെ കെ.എന്‍. റിജേഷ് (32), താളിക്കാവ് മൂസ ലൈനില്‍ ജി.രാജേഷ് (26), ചിറക്കല്‍ കുളം ശിഹാബ് ക്വാര്‍ട്ടേഴ്സില്‍ കെ.ജിതിന്‍ (26) എന്നിവരാണ് പിടിയിലായത്. ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന തനേഷ്, ധീരജ് എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമം നടത്തിയ കേസിലാണ് അറസ്റ്റ്. അഴീക്കോട്, ചാലാട് മേഖലയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ മീന്‍കുന്നിലെ മണികണ്ഠനെയാണ് (31)അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.