ദൂരപരിധി ലംഘിച്ച് മണല്‍ വാരിയ സംഘം പൊലീസ് കസ്റ്റഡിയില്‍

വളപട്ടണം: വളപട്ടണം പുഴയില്‍ ദൂരപരിധി ലംഘിച്ച് മണല്‍ വാരിയ സംഘത്തെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 10.30ഓടെ വളപട്ടണം പുഴയിലെ റെയില്‍വേ പാലത്തിനു സമീപം ദൂരപരിധി ലംഘിച്ച് അനധികൃതമായി മണല്‍വാരുകയായിരുന്ന മലയാളിയും ഏഴ് ഇതരസംസ്ഥാന തൊഴിലാളികളും അടങ്ങുന്ന സംഘത്തെയാണ് വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തത്. മണല്‍വാരുന്നതിനായി കൊണ്ടുവന്ന അഞ്ച് തോണികളും പിടിച്ചെടുത്തു. ദൂരപരിധി ലംഘിച്ച് മണല്‍ വാരുന്നതായി രഹസ്യവിവരം ലഭിച്ച വളപട്ടണം പൊലീസും അഴീക്കല്‍ തീരദേശ പൊലീസും നടത്തിയ പരിശോധനയിലാണ് അഞ്ച് സഹകരണ സംഘത്തിന്‍െറ തോണികളും എട്ടു തൊഴിലാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് തിരച്ചിലിനിടയില്‍ മണല്‍സംഘം പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളപട്ടണം പൊലീസ് കോസ്റ്റല്‍ പൊലീസിന്‍െറ സഹായത്താല്‍ നീന്തി തൊഴിലാളികളെ പിടികൂടി. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയോടൊപ്പം സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, സതീശന്‍, സുഭാഷ്, വിനോദ് എന്നിവരും അഴീക്കല്‍ തീരദേശ പൊലീസ് എസ്.ഐ രവി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാദിഖ്, മധു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.