തൊടുപുഴ: വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്ലാസ്റ്റിക് വിനിയോഗം തടയുന്നതിന് പു ള്ളിക്കാനം-ഇടുക്കുപാറ, ഉപ്പുതറ-വട്ടപ്പതാൽ, വഴിക്കടവ്, കോലാഹലമേട്, കൈചൂണ്ടി ജങ് ഷൻ എന്നിവിടങ്ങളിൽ ഹരിത ചെക്ക്പോസ്റ്റ് ആരംഭിക്കാൻ തീരുമാനം. കലക്ടർ എച്ച്. ദിനേശെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ‘വഴികാട്ടാൻ വാഗമൺ’ ശുചീകരണപ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകനസമിതി യോഗത്തിലാണ് ഈ തീരുമാനം. ഹരിതകർമസേനയെകൂടി ഏറ്റെടുത്ത്് ശുചീകരണം നടത്തുന്നതിന് ഏജൻസിയെ ഏൽപിക്കുന്നതിെൻറ സാധ്യത പഞ്ചായത്ത് യോഗം ചേർന്ന് തീരുമാനിക്കാനും ധാരണയായി. 50 മൈേക്രാണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഇത് ശ്രദ്ധയിൽപെട്ടാൽ പിടിച്ചെടുത്ത് പിഴ ഈടാക്കും. പ്രകൃതിസൗഹൃദ ഉൽപന്നങ്ങളും സംവിധാനങ്ങളും വ്യാപകമാക്കുന്നതിനും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതിനും കുടുംബശ്രീയുമായി സഹകരിച്ച് ഹരിതസംരംഭങ്ങൾ ആരംഭിക്കും. സ്റ്റീൽ പാത്രങ്ങൾ, ചില്ലുഗ്ലാസുകൾ മുതലായവ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വാടകക്ക് ലഭ്യമാക്കും. തുണിസഞ്ചി, പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾ എന്നിവ േപ്രാത്സാഹിപ്പിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളിൽ സ്പോൺസർമാരെ കണ്ടെത്തി ബോട്ടിൽ ബൂത്തുകൾ, ഡെസ്റ്റ് ബിന്നുകൾ എന്നിവ സ്ഥാപിക്കും.
മെറ്റീരിയൽ കലക്ഷൻ സെൻറർ ആവശ്യത്തിനനുസരിച്ച് സ്ഥാപിക്കും. അജൈവ പാഴ്വസ്തുക്കൾ നീക്കം ചെയ്യൽ, തരംതിരിക്കൽ-ആർ.ആർ.എഫ് ലിങ്കേജ് ക്ലീൻ കേരള കമ്പനി, സ്ക്രാപ് ഡീലേഴ്സ് എന്നിവർക്ക് നിരോധനം സംബന്ധിച്ച കർശന നിർദേശം നൽകും. നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷനടപടി ആരംഭിക്കുമെന്ന് മുന്നറിയിപ്പും നൽകും. എ.ഡി.എം ആൻറണി സ്കറിയ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ആർ. രാജേന്ദ്രൻ (ഏലപ്പാറ), ടോമി കുന്നേൽ (അറക്കുളം), എസ്. പ്രവീണ (പീരുമേട്), അംഗങ്ങളായ എം.പി. മിനിമോൾ, മിനി സുരേന്ദ്രൻ, എസ്. കറുപ്പസ്വാമി, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. ജി.എസ്. മധു, ശുചിത്വമിഷൻ കോഓഡിനേറ്റർ സാജു സെബാസ്റ്റ്യൻ, ജില്ല പ്ലാനിങ് ഓഫിസർ കെ.കെ. ഷീല, ജില്ല ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.