നെടുങ്കണ്ടം: നെടുങ്കണ്ടം-കമ്പം അന്തർസംസ്ഥാന പാതയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമിഴ്നാട്ടിൽനിന്ന് ക േരളത്തിലേക്ക്് തൊഴിലാളികളുമായി വന്ന ജീപ്പും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീപ്പ് ൈഡ്രവർ തമിഴ്നാട് സ്വദേശി മുരുകൻ, തൊഴിലാളി സ്ത്രീകളായ മാരിയമ്മ, രാസാത്തി, വെണ്ണില, തമിഴ്ശെൽവി, സീനത്ത്, ജയചിത്ര, സാവിത്രി, വനിത, മുഖില, ശ്വേത എന്നിവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചൊവ്വാഴ്ച രാവിലെ 6.15ഓടെ തൂക്കുപാലം കൂട്ടാർ റോഡിൽ തേർഡ്ക്യാമ്പിനും ബാലഗ്രാമിനും ഇടയിലെ വളവിലാണ് അപകടം. നെടുങ്കണ്ടത്തുനിന്ന് കമ്പത്തേക്ക് പോയ ബസും തമിഴ്നാട്ടിൽനിന്ന് തൊഴിലാളികളുമായി നെടുങ്കണ്ടം ഭാഗത്തേക്ക് വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ജീപ്പ് ൈഡ്രവറുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ജീപ്പിെൻറ മുൻഭാഗം പൂർണമായി തകർന്നു. തൊഴിലാളികളുടെ വാഹനത്തിെൻറ മുൻഭാഗം ൈഡ്രവർ സീറ്റിനോട് ചേർന്ന് അമർന്ന അവസ്ഥയിലായിരുന്നു. നാട്ടുകാർ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ബസ് തെറ്റായ ദിശയിലെത്തിയതാണ് അപകടകാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.