ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിയിലേക്ക് ആവശ്യത്തിന് ബസ് സർവിസുകൾ ഇല്ലാത്തതിനാൽ യാത്രക്കാരും വിദ്യാർഥികളും ബുദ്ധിമുട്ടുന്നു. മണിയാറൻകുടിയിൽനിന്ന് വാഴത്തോപ്പ് വഴി തടിയമ്പാടിനും ചെറുതോണിയിലും എത്തിയ ശേഷമാണ് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്. രാവിലെ ആറിനും 6.30നും 7.50നും മൂന്ന് ബസ് പോന്നുകഴിഞ്ഞാൽ പിന്നീട് 12.30നേ ബസുള്ളൂ. ഇതിനിെട ഒരു ബസുപോലും മണിയാറൻകുടിയിലേക്ക് പോകുന്നില്ല.വൈകുന്നേരവും 6.30ന് ശേഷം മൂന്ന് ബസുണ്ട്. ബാക്കി സമയങ്ങളിൽ ബസില്ലാത്തതിനാൽ സ്കൂൾ കുട്ടികളും രോഗികളും ബുദ്ധിമുട്ടുകയാണ്. സ്കൂൾ സമയത്ത് രാവിലെയും വൈകീട്ടും ഒരുബസുമില്ല. മണിയാറൻകുടിയിൽ പ്ലസ് ടുവരെയുള്ള സർക്കാർ സ്കൂളും ലക്ഷംകവലയിൽ പി.എച്ച്.സിയും ഉള്ളതാണ്. വാഴത്തോപ്പ് പഞ്ചായത്ത് ഓഫിസ്, തടിയമ്പാട് മൃഗാശുപത്രി എന്നിവിടങ്ങളിൽ പോകേണ്ടവരും സമയത്ത് ബസ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്. മണിയാറൻകുടി, വട്ടമേട്, മുളകുവള്ളി, ഭൂമിയാംകുളം, പെരുങ്കാല തുടങ്ങിയ പ്രദേശത്തുള്ളവരും ബസ് ഇല്ലാത്തതിനാൽ യാത്രക്ലേശം അനുഭവിക്കുകയാണ്. ഈ പ്രദേശങ്ങളിൽ നിരവധി ആദിവാസികളും പട്ടിക വർഗത്തിൽപെട്ടവരും സാധാരണക്കാരായ കർഷകരുമാണ് താമസിക്കുന്നത്. മണിയാറൻകുടിയിലേക്ക് സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകീട്ടും ആവശ്യത്തിന് ബസുകൾ അനുവദിക്കണമെന്ന് നാട്ടുകാരും വിദ്യാർഥികളും രക്ഷാകർത്താക്കളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.