??????????? ???????? ?????? ?????????????????? ?????????? ????????? ??????????? ?????????????

നല്ല കൃഷിപാഠങ്ങളുമായി ‘വയല്‍ പച്ച’; കൈകോർത്ത് കൃഷിവകുപ്പ്

മണ്ണഞ്ചേരി: സ്‌കൂള്‍ കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുക യാണ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും. പഞ്ചായത്തിെൻറ ‘വയല്‍ പച്ച’ പദ്ധതി യിലൂടെയാണ് കുട്ടികള്‍ക്ക് നെല്‍കൃഷിയെ പരിചയപ്പെടുത്തുന്നത്. പഞ്ചായത്തിലെ നാല് സ്‌കൂളുകളില്‍ നിന്നായി നാല് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. കൃഷിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് സ്‌കൂളില്‍ നല്‍കണം. കത്ത് നല്‍കിയ കുട്ടികളെ മാത്രമേ പദ്ധതിയുടെ ഭാഗമാക്കു. കൃഷിയുടെ നിലം ഒരുക്കുന്നത് മുതല്‍ എല്ലാ ജോലികളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കും. പഞ്ചായത്തിലെ തെക്കേക്കരി, പെരുന്തുരുത്തുകരി, പവനക്കല്‍കരി എന്നീ പാടശേഖരങ്ങളിലാണ് കൃഷി. സ്‌കൂള്‍ വിട്ടതിന് ശേഷമാണ് പരിശീലനം നല്‍കുന്നത്. ഒരു പാടത്ത് ആറ് ക്ലാസുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

ഡിസംബറില്‍ ആരംഭിച്ച വയല്‍ പച്ച പദ്ധതിയിലൂടെ കുട്ടികള്‍ക്ക് 18 ക്ലാസുകള്‍ നല്‍കാനാണ് പഞ്ചായത്തിെൻറയും കൃഷി വകുപ്പിെൻറയും തീരുമാനം. ഇതിനകം വിവിധ പാടശേഖരങ്ങൾ ആറ് ക്ലാസുകള്‍ നല്‍കിക്കഴിഞ്ഞു. പഞ്ചായത്ത് പരിധിയിലെ പൊന്നാട് എൽ.പി സ്‌കൂള്‍, മണ്ണഞ്ചേരി ഹൈസ്‌കൂള്‍, തമ്പകച്ചുവട് യു.പി സ്‌കൂള്‍, ആര്യാട് ലോവര്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ക്ലാസ് നല്‍കുന്നത്. വയല്‍ പച്ചക്കായി ഒരുലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. നിലം ഒരുക്കുന്നത് മുതല്‍ വിതക്കല്‍, ഞാറു നടീല്‍, വളം ഇടല്‍, കതിരു കാണിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് കൃഷിയുമായി ബന്ധപ്പെട്ട് കുട്ടികളെ പഠിപ്പിക്കുന്നത്. നെല്‍കൃഷിയെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് താല്‍പര്യവും അതിലേറെ ആകാംക്ഷയുമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥ ടി.വി. റെജി പറഞ്ഞു. കര്‍ഷകര്‍, പാടശേഖര സമിതി അംഗങ്ങള്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞു നല്‍കുന്നത്. കതിരണിഞ്ഞ് നില്‍ക്കുന്ന പാടങ്ങളിലെ കൊയ്ത്ത് കുട്ടികളെ പങ്കെടുപ്പിച്ച് ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്തും കൃഷിവകുപ്പും.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.