കായംകുളം: ഉണങ്ങിയ പുല്ലുകളിൽ തീപടർന്ന് പിടിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഞ ായറാഴ്ച ഒരു മണിക്കൂറിനകം രണ്ടിടത്ത് നടന്ന തീപിടിത്തം അഗ്നിരക്ഷാസംഘം എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. വനിത പോളിടെക്നിക്കിന് മുൻഭാഗത്തെ ദേശീയപാതയോരത്തെ പുല്ലുകൾക്കും മാലിന്യക്കൂമ്പാരത്തിനും ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടിച്ചത്. പ്ലാസ്റ്റിക് അടക്കമുള്ളവ കത്തിയ പുക റോഡിൽ വ്യാപിച്ചത് വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. തുടർന്ന് അഗ്നിരക്ഷാസംഘം എത്തി അണക്കുകയായിരുന്നു.
രണ്ടുമണിയോടെ കൃഷ്ണപുരം സി.പി.സി.ആർ.െഎക്ക് കിഴക്കുവശത്തെ തുറസ്സായ ഭാഗത്തെ ഉണങ്ങിയ പുല്ലിനും പാഴ്ച്ചെടികൾക്കുമാണ് തീപടർന്നത്. പരിസരവാസികൾക്ക് നിയന്ത്രിക്കാൻ പറ്റാതായതോടെയാണ് അഗ്നിരക്ഷാസംഘത്തെ വിളിച്ചുവരുത്തിയത്. ഇടുങ്ങിയ വഴിയിലൂടെ സാഹസികമായി എത്തിയാണ് തീ കെടുത്തിയത്. വീടുകൾക്ക് സമീപം വരെ തീ എത്തിയിരുന്നു. സ്റ്റേഷൻ ഒാഫിസർ ഇൻചാർജ് ജി. ജയകുമാർ, സീനിയർ ഫയർ ഒാഫിസർ എ. ശ്രീകുമാർ, ഒാഫിസർമാരായ നിഷാദ്, രതീഷ്, വിപിൻരാജ്, സുധീഷ്, ഹോംഗാർഡുമാരായ േഗാപകുമാർ, രഘുകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.